പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 26, ബുധനാഴ്‌ച

അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ...


RaveendranONV KurupKS Chithra
                   രാജശില്പി 
സംഗീതം :രവീന്ദ്രന്‍ 
രചന :ഒ എന്‍ വി കുറുപ് 
ആലാപനം :ചിത്ര 


അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ
തുമ്പമലരിനും ഇടമില്ലേ?
പ്രണവമുഖരിതമാമീ പ്രകൃതിയില്‍
പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിന്‍ ഇതളില്‍ ഹരനുടെ
തിരുമിഴി തഴുകുകില്ലേ?
(അമ്പിളിക്കല)

ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കര്‍ണ്ണികാരം സ്വര്‍ണ്ണശോഭം
പൂജാമന്ത്രംപോലെ നീളേ കൂഹൂനിനദമുയര്‍ന്നു
മദകരങ്ങള്‍ ഗിരിതടങ്ങള്‍ അടവിതന്‍
ഹൃദയരാഗം അരുവി പാടി കളകളം
ആദിവിഭാതശ്രീപോലെ മുന്നിലാരോ

കാടും മേടും ഊഴിവാനങ്ങളും
അരിയൊരു പൂപ്പന്തലാകുന്നുവോ
ശൈലകന്യയകതാര്‍ കവര്‍ന്നു
ഹരഫാലനേത്രമുടനുഴറിയുണരവേ
പുഷ്പബാണനൊരു മാത്രകൊണ്ടു ചുടു-
ഭസ്മമായി രതിഹൃദയമുരുകവേ
ഉയര്‍ന്നൂ കേളീതാളം ഉഡുനിര ഉണര്‍ന്നൂ
ധൂളീപടലമുയരവേ... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ