പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 26, ബുധനാഴ്‌ച

സുമുഹൂര്‍ത്തമായ് സ്വസ്തി...


RaveendranKaithapramKJ Yesudas
          കമലദളം 
സംഗീതം :രവീന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് 


സുമുഹൂര്‍ത്തമായ് 
സ്വസ്തി സ്വസ്തി സ്വസ്തി
സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍ 
രാമസാമ്രാജ്യമേ, ദേവകളേ, മാമുനിമാരേ 
സ്‌നേഹതാരങ്ങളേ, സ്വപ്നങ്ങളേ, പൂക്കളേ
വിടയാകുമീ വേളയില്‍ സ്വസ്തി സ്വസ്തി സ്വസ്തി

ത്രയംബകംവില്ലൊടിയും മംഗളദുന്ദുഭീനാദവുമായ്
മിഥിലാപുരിയിലെ മണ്‍‌കിടാവിനു
രാജകലയുടെ വാമാംഗമേകിയ കോസലരാജകുമാരാ
സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി

ആത്മനിവേദനമറിയാതെ എന്തിനെന്‍
മുദ്രാംഗുലീയം വലിച്ചെറിഞ്ഞു?
രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില-
ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു? 
കോസലരാജകുമാരാ...

എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ-
രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും 
കോസലരാജകുമാരാ രാജകുമാരാ
എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍
തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ
സീത ഉറങ്ങിയുള്ളൂ...

പിടയ്ക്കുന്നു പ്രാണന്‍ 
വിതുമ്പുന്നു ശോകാന്തരാമായണം 
ദിഗന്തങ്ങളില്‍, മയങ്ങുന്നിതാശാപാശങ്ങള്‍ 
അധര്‍മ്മം നടുങ്ങുന്നു, മാര്‍ത്താണ്ഡപൗരുഷം 
രാമശിലയായ് കറുത്തുവോ? 
കല്‍‌പ്പാന്തവാരിയില്‍

അമ്മേ സര്‍വ്വംസഹയാം അമ്മേ
രത്നഗര്‍ഭയാം അമ്മേ...
ത്രേതായുഗത്തിന്റെ കണ്ണുനീര്‍മുത്തിനെ
നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ
സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ