പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 22, ശനിയാഴ്‌ച

ചന്ദനമണിവാതില്‍ പാതി ചാരി...


RaveendranEzhacheri RamachandranG Venugopal
                    മരിക്കുന്നില്ല്ല  ഞാന്‍ 
സംഗീതം :രവീന്ദ്രന്‍ 
രചന :രാമചന്ദ്രന്‍ 
ആലാപനം :വേണുഗോപാല്‍ 


ചന്ദനമണിവാതില്‍ പാതി ചാരി 
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ? (ചന്ദനമണി വാതില്‍..)

എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം
നമുക്കൊരു പോലെയല്ലേ ? (എന്നൊടെന്തിനൊളിക്കുന്നു..)
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ 
സ്വര്‍ണ്ണ മന്താരങ്ങള്‍ സാക്ഷിയല്ലേ? (ചന്ദനമണി വാതില്‍..)

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനികാമ സുഗന്ധിയല്ലേ ? (നാണം..)
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന 
മാദക മൗനങ്ങള്‍ നമ്മളല്ലേ ? (ചന്ദനമണി വാതില്‍..(2))

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ