പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011, ജനുവരി 28, വെള്ളിയാഴ്‌ച

പേരറിയാം മകയിരം നാൾ അറിയാം...


RaveendranS Ramesan NairSujatha
       സൂത്രധാരന്‍ 
സംഗീതം :രവീന്ദ്രന്‍ 
രചന :രമേശന്‍ 
ആലാപനം :സുജാത 


ആ..ആ...ആ...
പേരറിയാം മകയിരം നാൾ അറിയാം..

പേരറിയാം മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
കവിളിലെ ചെമ്പകം മിഴിയിലെ കൂവളം
ചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണം
ആരു തന്നു ഞാൻ അറിയില്ല
(പേരറിയാം.....)

നാടോടിക്കാറ്റു വന്നു നാണമില്ലാതിന്നലെ
കാണാക്കരങ്ങൾ നീട്ടി മെല്ലെ ഒന്നു തൊട്ടു പോയ്
എന്നെ കിനാവു കണ്ടു രാക്കുയിലും പാടിപ്പോയ്
വെണ്ണിലാപ്പായ നീർത്തി കാത്തിരുന്നു ചന്ദ്രനും
മഞ്ഞുമാരി പെയ്തിറങ്ങി ഉമ്മ വക്കുവാൻ
താരകങ്ങൾ താഴെ വന്നു മാല ചാർത്തുവാൻ
(പേരറിയാം.....)

ആകാശ തേരിലേറി പോകുമെന്റെ ദേവനെ
താമരപ്പൂവു പോലെ കന്നെറിഞ്ഞു നിന്നു ഞാൻ
ഏഴേഴു തൂവലുള്ള മാരിവില്ലു വിരിയുമോ
പൊൻ വെയിൽ പട്ടെനിക്കു പുടവയായി നൽകുമോ
മേഘ പുഷ്പം കോർത്തെനിക്കു താലി തീർക്കുമോ
മധുവസന്ത സൂര്യ കാന്തി മനസ്സിൽ വിടരുമോ
(പേരറിയാം.....)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ