പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011 ജനുവരി 24, തിങ്കളാഴ്‌ച

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു...


RaveendranKonniyoor BhasKJ Yesudas
                   അഹം 
സംഗീതം :രവീന്ദ്രന്‍ 
രചന :ദാസ്‌ 
ആലാപനം :യേശുദാസ് 


നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു (൩)

ഭൂമിയില്‍ വന്ന് അവതാരം എടുക്കാന്‍ എനിക്കന്നു
പാതി മെയ്യ് ആയ പിതാവിനോ - പിന്നതില്‍
പാതി മെയ്യ് ആയ മാതാവിനോ - പിന്നേയും
പത്തു മാസം ചുമന്ന് എന്നെ ഞാന്‍ ആക്കിയ ഗര്‍ഭപാത്രത്തിനോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ് 
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ് 
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
രക്തബന്ധം മുറിച്ച് അന്യനായ് തീരുവാന്‍ 
ആദ്യം പഠിപ്പിച്ച പൊക്കിള്‍ക്കൊടിയോടോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളേ
പലകുറി നിങ്ങള്‍ക്കു സ്വസ്തി ഏകുന്നു ഞാന്‍
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ