പേജുകള്‍‌

മലയാളികള്‍ക് സംഗീതത്തിന്റെ ഒരു വസന്തം സമ്മാനിച്ച്‌ കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ

സംഗീതത്തിന്റെ ഗന്ധര്‍വന്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുത്ത

ചില ഗാനങ്ങള്‍ ഇവിടെ സമര്‍പിക്കുന്നു.തേനും വയമ്പും പോലെ മധുരമുള്ള ഗാനങ്ങള്‍,ഹരിമുരളിരവം പോലെ

സുന്ദരമായ ഗാനങ്ങള്‍ ,ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശുന്ന കാറ്റിന്റെ കുളിര്‍മയുള്ള പ്രണയ ഗാനങ്ങള്‍ ,മനസ്സില്‍ നിന്നും മനസ്സിലേക്ക് മൌനസഞ്ചാരം നടത്തുന്ന വാചാലതയുടെ ഗാനങ്ങള്‍ ,എഴുസ്വരങ്ങളെയും

തഴുകിയുനര്തുന്ന ഗാനങ്ങള്‍ ,മനസിന്റെ മണിചിപ്പിയിലെ പനിനീര്‍തുള്ളി പോലുള്ള ഗാനങ്ങള്‍ ,കളഭവും

മനസ്സും ഭഗവാനു സമര്‍പിച്ച നിര്‍മലമായ സ്നേഹത്തിന്റെ സംഗീതം...ഒടുവില്‍ ...ദേവ സന്ദ്യ ഗോപുരത്തിലെ

ചാരു ചന്ദന മേടയില്‍ സൌമ്യനായ ഗായകന്റെ സുന്ദര ഗാനവും ......


നാദം ബ്രഹ്മമാണ് ...

അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല ...

ബ്രാഹ്മണനും ചണ്ഡാലനുമില്ല ...

വേഷവും ഭാഷയുമില്ല ...

തൂണിലും തുരുമ്പിലും ഹൃദയങ്ങളുടെ പൊന്‍ വീണകളിലും

മന്ദ്രസാന്ദ്രമായി നിറയുന്ന അനന്ത സംഗീതം ....


2011 ജനുവരി 29, ശനിയാഴ്‌ച

അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍...


RaveendranKaithapramMG Sreekumar
         അമ്മകിളികൂട് 
സംഗീതം :രവീന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :ശ്രീകുമാര്‍


അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍
ആരിരാരോ പാടും സ്‌നേഹമായ്.....
ആയിരം രാവുകള്‍ കൂട്ടായ് നില്‍ക്കാം ഞാന്‍
അമ്മക്കിളിക്കൂടിതില്‍ നന്മക്കിളിക്കൂടിതില്‍

കൈവന്ന പുണ്യമായി 
നോവുകള്‍ നെഞ്ചോടു ചേര്‍ക്കും
പൂപോലെ പൊന്നുപോലെ 
ജീവനോടു ചേര്‍ത്തണയ്‌ക്കും...
പകലിന്റെ കനലേറ്റു വാടാതെ വീഴാതെ 
തണലായ് നില്‍ക്കും ഞാന്‍
ഇരുളിന്റെ വിരിമാറില്‍ ഒരു കുഞ്ഞു-
തിരിനാളമുത്തായ് മാറും ഞാന്‍

(അമ്മക്കിളി)

കുളിരുള്ള രാത്രിയില്‍ 
നീരാളമായ് ചൂടേകി നില്‍ക്കും
തേടുന്ന തേന്‍‌കിനാവില്‍ 
ഇന്ദ്രനീലപ്പീലി നല്‍കും 
ആരെന്നുമെന്തെന്നും അറിയാതെ-
യറിയാതെ താനേ ഉറങ്ങുമ്പോള്‍
പുലര്‍കാലസൂര്യന്റെ പൊന്‍‌പീലി-
കൊണ്ടെന്നും തഴുകിയുണര്‍ത്തും ഞാന്‍

(അമ്മക്കിളി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ